Friday 4 February 2011

YAAGAM


 യാഗം 
 ഭാഷയിലേക്ക് വികാരം 
വലിച്ചു കിതയ്ക്കും വിചാരങ്ങള്‍ 
എഴുതാപ്പുറം തേടിവെറുതേ 
നടന്നു പോകുന്നു. 
അക്ഷരങ്ങള്‍ കൂവിയാര്‍ക്കുന്ന 
നെഞ്ചിലെ 
കൊയ്ത്തു കഴിഞ്ഞ പാടത്ത് 
കെട്ടി അടുക്കിയ നെല്‍ക്കറ്റ
നാണം കുടഞ്ഞരക്കെട്ട് മുറുക്കുന്നു.
ജാരന്‍റെ സന്ദര്‍ശനം കാത്തു 
സന്ധ്യകണ്ണില്‍ കറുപ്പെഴുതുന്നു.
മുപ്പെട്ട വെള്ളിയില്‍ 
പാലച്ച്ചു വട്ടിലെന്‍ 
യക്ഷി മുറുക്കാന്റെ ചെല്ലം 
തുറക്കുന്നു. 
ചന്ദന കാതല്‍ കടഞ്ഞ 
പെണ്ണിന്‍ മുലക്കണ്ണിലെന്‍ 
ദാഹക്കരിന്തേളിഴയുന്നു
മച്ചില്‍ നിന്നൊരു ഗൌളി 
ശാസ്ത്രം പറഞ്ഞെ ന്‍റെ
മെത്തയില്‍ ചിത്രമാകുന്നു. 
ഗന്ധര്‍വ മന്ത്രം ജപിച്ചു 
പാറപ്പുറം മച്ചകമാക്കി 
അഹോ രാത്ര യാഗത്തി- 
നുല്‍സുകരായ് സിരാകേന്ദ്രത്തില്‍
അഷ്ട ദല പദ്മം വരയ്ക്കുന്നു. 
ബിന്ദു മധ്യ സ്ഥിതമായ് നാഗ 
ഫണികളില്‍ നിറ മഞ്ഞളാടി
ഉറയുന്ന ഉഷ്ണ കൊടുങ്കാറ്റില്‍ 
ഉലയാതെ ശുക്ല ബന്ധം ചെയ്തു; 
ഭ്രൂമദ്ധ്യബിന്ദുവില്‍ ഘടികാര ചലനം 
തളച്ചു; തിരകളില്‍ തഴുകി ഇറങ്ങി 
ത്തുടി ച്ചു കുളിച്ചു കയറിത്തോര്‍ത്തു ചുറ്റിയ 
ഇടവേളയില്‍; 
അവളുടല്‍ കടഞ്ഞഴകിന്‍റെ
അമൃതകുംഭം ഉയര്ത്തുന്നൂ. 
അതു വാങ്ങി മൊത്തിക്കുടിച്ചും; ഒരുമ്മയില്‍
പുളകങ്ങള്‍ കോര്‍ത്ത്‌ കൊടുത്തും 
ചിരിച്ചാര്‍ത്തു പടരുന്ന പെണ്ണിന്‍ 
സുഖാസക്തമാം പ്രേമ വചനങ്ങള്‍ 
ദീര്‍ഘ രതിയില്‍ കൊളുത്തിയും 
അമരനായ്, അമരുകനായ്, ആഴി കടയുവാന്‍ 
ആദിത്യ ബിംബമായ് അവളില്‍ മറഞ്ഞു ഞാന്‍.
അനാസക്തിതന്‍ ആത്മസ്വരൂപം അറിഞ്ഞു ഞാന്‍. 
@@@@@

No comments:

Post a Comment