കോമളേടത്തിക്കും
രാഘവേട്ടനും ഇടയിലെ മൌനങ്ങൾക്ക്
രാ ത്രി യുടെ മധ്യയാമങ്ങളിൽ
കരിയിലയനക്കം കൊണ്ട് ഭംഗം സൃഷ്ട്ടിച്ചത്
ആരായാലും അവനെ രാമൻ എന്ന് വിളിക്കാം.
സെക്കണ്ട് ഷോ കഴിഞ്ഞു പോകുന്ന വഴി
അഹല്ല്യ എന്ന കല്ലിൽ ചവിട്ടി നിന്ന് കൊണ്ട്
ഒന്ന് മൂത്രമൊഴിച്ച് അവൻ നടന്നു പോയതിനു
എത്രയോ ശേഷം
ഒരു മാർജാരൻ അടുക്കളയുടെ പടിഞ്ഞാറോട്ടുള്ള വാതിൽ തുറന്നു ചാടിപ്പോകുന്നത്
ചരിത്രപരമായി മണ്ണാത്തി പാറൂ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
പാവക്കൂത്തിന് പ്രസിദ്ധിയുള്ള നാട്ടിൽ നിന്ന് മാസാമാസം വീടുകൾ തോറും നടന്നു ഇൻ സ്റ്റാൾ മെന്റു വ്യവസ്ഥയിൽ പാത്രങ്ങൾ വിറ്റു ഉപജീവിക്കുന്ന രാഘവേട്ടൻ
വര്ത്തമാനങ്ങൾക്ക് ഇടയിൽ പണ്ട് വടക്കൻ ചിറ്റൂരുകാർ കൊങ്ങൻ പ ട യെ തോല്പ്പിച്ച്ചോടിച്ച കഥകൾ പറയുമ്പോൾ
തൊഴിൽ രഹിതനായ ഞാൻ നാല് മണിചെടികൾക്ക് വെള്ളമൊഴിച്ചു കൊണ്ട് നിൽക്കുമ്പോൾ
എവിടെയോ നിന്ന് കാറ്റിൽ
എണ്ണമെഴുക്കുള്ള മുടിയിൽ ഇരുന്ന് അവിഞ്ഞ പിച്ചി പ്പൂവിന്റെ മണവും, വിയർപ്പിൽ അലിഞ്ഞ അരി ച്ചാന്തി ന്റെ മണവും ചേർന്ന് വെറുതെ വന്നു കെട്ടിപ്പിടിക്കുന്നു.
രാഘവേട്ടനും ഇടയിലെ മൌനങ്ങൾക്ക്
രാ ത്രി യുടെ മധ്യയാമങ്ങളിൽ
കരിയിലയനക്കം കൊണ്ട് ഭംഗം സൃഷ്ട്ടിച്ചത്
ആരായാലും അവനെ രാമൻ എന്ന് വിളിക്കാം.
സെക്കണ്ട് ഷോ കഴിഞ്ഞു പോകുന്ന വഴി
അഹല്ല്യ എന്ന കല്ലിൽ ചവിട്ടി നിന്ന് കൊണ്ട്
ഒന്ന് മൂത്രമൊഴിച്ച് അവൻ നടന്നു പോയതിനു
എത്രയോ ശേഷം
ഒരു മാർജാരൻ അടുക്കളയുടെ പടിഞ്ഞാറോട്ടുള്ള വാതിൽ തുറന്നു ചാടിപ്പോകുന്നത്
ചരിത്രപരമായി മണ്ണാത്തി പാറൂ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.
പാവക്കൂത്തിന് പ്രസിദ്ധിയുള്ള നാട്ടിൽ നിന്ന് മാസാമാസം വീടുകൾ തോറും നടന്നു ഇൻ സ്റ്റാൾ മെന്റു വ്യവസ്ഥയിൽ പാത്രങ്ങൾ വിറ്റു ഉപജീവിക്കുന്ന രാഘവേട്ടൻ
വര്ത്തമാനങ്ങൾക്ക് ഇടയിൽ പണ്ട് വടക്കൻ ചിറ്റൂരുകാർ കൊങ്ങൻ പ ട യെ തോല്പ്പിച്ച്ചോടിച്ച കഥകൾ പറയുമ്പോൾ
തൊഴിൽ രഹിതനായ ഞാൻ നാല് മണിചെടികൾക്ക് വെള്ളമൊഴിച്ചു കൊണ്ട് നിൽക്കുമ്പോൾ
എവിടെയോ നിന്ന് കാറ്റിൽ
എണ്ണമെഴുക്കുള്ള മുടിയിൽ ഇരുന്ന് അവിഞ്ഞ പിച്ചി പ്പൂവിന്റെ മണവും, വിയർപ്പിൽ അലിഞ്ഞ അരി ച്ചാന്തി ന്റെ മണവും ചേർന്ന് വെറുതെ വന്നു കെട്ടിപ്പിടിക്കുന്നു.