പൊള്ളിച്ചെടുത്ത നേരിന്റെ
തൊലി അടർത്തി മുന്നിലേക്ക് നീട്ടി വച്ചുകൊണ്ട്
അവൾ പറഞ്ഞു:
എനിക്ക് വയ്യ.
മുറിഞ്ഞ നാക്കിന്റെ തുമ്പിൽ തിളച്ച
തെറിയുടെ പത തുടച്ചുകൊണ്ട്
അവൻ പറഞ്ഞു:
ഞാൻ പോണു!
കൈകാലിട്ടടിച്ചു കരയുന്ന തൊട്ടിലിന്റെ
കീഴെ എറുംബ രിക്കുന്ന ഒഴിഞ്ഞ പാൽ ക്കിണ്ണം!!
തുലാമാസത്തിൽ വൈകുന്നേരങ്ങളിൽ
ആകാശത്ത് നിന്ന് കയറിട്ടു തൂങ്ങാൻ ഒരുമ്പെടുന്ന
ഒരു കറുത്ത മേഘത്തുണ്ട്
കാലു തെറ്റി വീണ ഒരു മുഴക്കം.
പിന്നെ ഒരു ചാറ്റൽ മഴ.
തീരുന്നു.
ഇതൊക്കെ തന്നെ ആണ് ഇവിടെ ജീവിതങ്ങൾ
No comments:
Post a Comment