Sunday 6 February 2011

ശവങ്ങള്‍ 
 
വഴിയാത്രക്കിടയില്‍ രാത്രിയില്‍ അപ്രതീക്ഷിതമായി ഒരു മൂത്രശങ്ക. ആളൊഴിഞ്ഞ ഒരു കശുമാവിന്‍ പറമ്പിലേക്ക് ഞാന്‍ കയറി നിന്നു. വെട്ടു തടുക്കാം മുട്ട് തടുക്കാന്‍ ആവില്ലല്ലോ. അപ്പോള്‍ ഒരു തൂങ്ങി ചത്തവന്‍റെ പ്രേതം കാശു മാവിന്‍ ചുവട്ടില്‍ നിന്നു ഇരുട്ടില്‍ ആരോടെന്നില്ലാതെ ചോദിച്ചു. 
-ഒരു ബീഡി ണ്ടോ തരാന്‍? 
ഞാന്‍ ഒരു ബീഡി കൊടുത്തു.
പ്രേതം തല ചൊറിഞ്ഞു.
-തീപ്പെട്ടി? 
ഞാന്‍ തീപ്പെട്ടിയും കൊടുത്തു. 
അതു വഴി പോയ  കാക്കി ധരിച്ചു തൊപ്പി വച്ച ഒരു ശവം പെട്ടെന്ന് അടുത്ത് വന്നു. ശബ്ദം അനാവശ്യമായി കനപ്പിച്ച്ചു പറഞ്ഞു: " പൊതു സ്ഥലത്ത് പുകവലി ശിക്ഷാര്‍ഹാമാണ്. 
തൂങ്ങി ചത്തവ ന്‍റെ പ്രേതം ഉടനെ എന്‍റെ ഷര്‍ട്ടി ന്‍റെ 
പോക്കറ്റില്‍ നിന്നു ഒരു നൂറു രൂപ എടുത്തു കാക്കി ശവത്തിന്റെ പോക്കറ്റില്‍ ഇട്ടു കൊടുത്തു. ബീഡി ഒന്നുകൂടി ആഞ്ഞു വലിച്ചു കാറി തുപ്പി അതു മറഞ്ഞു. കാക്കിയണിഞ്ഞ ശവം എന്നോടായി പറഞ്ഞു:"പുക വലിച്ചത് മാത്രമല്ല കുറ്റം. ബീഡിയും തീപ്പെട്ടിയും നല്‍കിയത് പ്രേരണാ കുറ്റമാണ്. ചാര്‍ജു ചെയ്യും. ഫൈന്‍ നൂറില്‍ കുറയില്ല."
ഞാന്‍ പിന്നെ ഒന്നും നോക്കിയില്ല. എളിയില്‍ നിന്നു മടക്കു പിച്ചാത്തി വലിച്ചെടുത്തു നീര്‍ത്തി. 
പിന്നെ കേട്ടത് ഒരു ദയനീയമായ ശബ്ദമായിരുന്നു. 
-പ്ലീസ്, ദയവായി ശവത്തില്‍ കുത്തരുതേ. 
@@@@@    @@@@@@@@@@@

 

No comments:

Post a Comment