Thursday 3 February 2011

KANNE MATANGUKA

കണ്ണേ മടങ്ങുക 


വേണ്ട 
ഒരു പാഴ്ക്കിനാവിന്‍റെ ദുരിത ശകലങ്ങള്‍ 
ജപിച്ചു നീ രാവിന്‍റെ മധു ചഷകങ്ങളില്‍ 
കയ്പ്പായി നിറയേണ്ട. 
കരിഞ്ഞു കത്തും കരിന്തിരിയായി 
ചിതല്‍ തിന്നു തീര്‍ന്ന കടമ്പി ന്‍റെ കാതലായ്
ഇനി നീ കരയേണ്ട
ചിറകു വേകാന്‍ വെയില്‍ കൊള്ളുന്ന 
വേനല്ക്കിളി യായി 
മഴയില്‍ സ്വയം മറന്നലിയാന്‍
വിതുമ്പുന്ന മിഥുന രാവായ്
പിറക്കേണ്ട.
വളരെ ലളിതമായ് 
വളരെ അനയാസമധുരമായ്‌
ഒരു പരിഭവത്തിന്‍ കരടു പോലുമില്ലാതെ 
ഞാന്‍ പോകുന്നു. 
വാതിലടച്ച്ചു കൊളുത്തിട്ടു നീ മയങ്ങിക്കോള്‍ക 
കൊള്ളിവച്ചാളും കനല്‍ ചിറയില്‍ 
ഒരുമ്പെട്ടു ചാടുമെന്‍ വാഴ്വിന്‍റെ 
നീളുന്ന നിലവി ളികള്‍ 
കരിം പുകച്ചുരുളുകള്‍ 
ഒരു കൂടുപേക്ഷിച്ച്ചു പോകും കിളിയ്ക്കാര് 
നല്‍കും ഉദകം എന്നോര്‍ത്ത് 
കണ്ണീരു കൂട്ടി കുഴച്ചു നീ തിലോദകം തൂവാതെ 
മെല്ലെ മടങ്ങുക 
ഈ യാത്രയില്‍ ആരും ആര്‍ക്കും കൂട്ടിനില്ലെന്നും 
അവസാന സന്ധ്യയില്‍ സൂര്യന്‍ പടിഞ്ഞാറ് കാണില്ല എന്നും 
തിരകളില്‍ കരള്‍ തല്ലി കടലുകള്‍ കരയുക ഇല്ലെന്നും അറിയുക.
കണ്ണേ മടങ്ങുക.
@@@@@@










 

No comments:

Post a Comment